Sunday, July 11, 2010

നൊമ്പര ഗാനം

അവന്‍ വിങ്ങുകയായിരുന്നു... ഇത്രയും നേരം ഫോണ്‍ ഇല് ചെവി ചേര്‍ത്ത് കിടക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ മൂളി പറയുന്നുണ്ട് . .. അത്താഴം കഴിക്കാന്‍ അവനെ വിളിക്കണം എന്നുണ്ടായിരുന്നു.. വേണ്ട.. ഇപ്പൊ വിളിക്കെണ്ടാ. അവന്റെ മുഖം കാണാന്‍ കഴിയില്ല.. ഇത്രയും നാളുംഅത്താഴം കഴിക്കാന്‍ അവനെ പിടിചെഴുന്നെല്‍പ്പിക്കുമായിരുന്നു .



അവന്റെ ഒരു ഫോണ്‍.. കട്ട്‌ ചെയ്യടാ.. മതി സംസാരം ഇനി ആഹാരം കഴിച്ചിട്ട് മതി... ഇങ്ങേനെയും ഉണ്ടോടാ കാമുകന്മാര്‍.



പക്ഷെ ഇന്ന് അവനോടു അങ്ങനെ പറയാന്‍ വയ്യ... അവന്‍ ഏറെ വിഷമിചിരിക്കുന്നു. നമ്മള്‍ പ്രവാസികള്‍ എന്നും അസൂയയോടെ ആണ് അവനെ കണ്ടിരുന്നത്‌. നാട്ടില്‍ അവനെയും കാത്തിരിക്കാന്‍ ഒരു പെണ്‍കുട്ടി. അവധിക്കു നാട്ടില്‍ പോകുമ്പോള്‍ അവള്‍ക്കായി സമ്മാനം വാങ്ങി കൂട്ടാനുള്ള തിരക്ക് കണ്ടു അവനെ ഞങ്ങള്‍ കളിയാക്കിയിരുന്നു..


അവര്‍ ഒന്നിച്ചു പഠിച്ചവര്‍പഠനം കഴിഞ്ഞു രണ്ടു പേരും രണ്ടു വഴിക്ക്. എങ്കിലും ഫോണിലൂടെ സൌഹൃദം തുടര്‍ന്നു . അവധികളില്‍ അവന്‍ അവളുടെ അരികില്‍ ഓടിയെത്തി. ഒടുവില്‍ ഒരു നാള്‍ അവനു വിദേശത്തേക്ക് പറക്കേണ്ടി വന്നു. എങ്കിലും എതിസലറ്റ് പോലുള്ളവര്‍ അവര്‍ക്കിടയില്‍ ഹംസങ്ങളായി . പരിശുദ്ധ പ്രണയങ്ങളില്‍ ഇപ്പോഴും വില്ലന്‍ ജാതി മതങ്ങള്‍ തന്നെ. കല്യാണ കാര്യം ആയപ്പോള്‍ പതിവ് പോലെ വീട്ടുകാര്‍ കൊമ്പ് കോര്‍ത്തു. അവന്‍ ലീവ് എടുത്തു നാട്ടിലേക്ക് പറന്നു. എല്ലാം കൂടുതല്‍ കുഴപ്പത്തിലായി.

ഒടുവില്‍ രണ്ടു പേരുടെയും തീരുമാനം പിരിയാന്‍ തന്നെയായിരുന്നു. വീട്ടുകാര്‍ തന്നെ ജയിക്കട്ടെ. അവളുടെ കല്യാണം നിശ്ചയമായി. അവന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു. ഫോണ്‍ വിളികള്‍ നിശ്ചലമായി. ഏറെ കാലങ്ങള്‍ക്ക് ശേഷം അവള്‍ ഇന്ന് വീണ്ടും അവനെ വിളിച്ചിരിക്കുന്നു. അവസാനമായി യാത്ര പറഞ്ഞു പിരിയാന്‍. പുതിയ ജീവിതത്തിനു സര്‍വ മംഗളവും നേര്‍ന്നു കൊണ്ട് അവന്‍ വിങ്ങി പൊട്ടി. അവളും കരയുകയായിരുന്നു. ഏറെ നേരം വാക്കുകള്‍ പുറത്തു വന്നില്ല. ഇരു വശങ്ങളിലും മൌനം മാത്രം.

ആ മൌനം ഒരേ മുറിയില്‍ കഴിയുന്ന നമ്മള്‍ സുഹൃത്തുക്കളെ പോലും ഏറെ വിശാടതിലാഴ്ത്തി. അവര്‍ ഒരുമിച്ചു നെയ്ത സ്വപ്‌നങ്ങള്‍ ഇനി ഒരിക്കലും യാഥാര്ത്യമാകില്ലല്ലോ . എല്ലാം നഷ്ടപ്പെട്ടവനെ പോലെ അവന്‍ ആകാശം നോക്കി കിടന്നു.




No comments:

Post a Comment